Kerala
മാന്നാർ: ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ ആശുപത്രി വിട്ടു.
രണ്ട് മാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുധാകരനെ സന്ദർശിച്ചു. കെപിസിസി അംഗം രാധേഷ് കണ്ണന്നൂർ, മുൻ കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജി. സുധാകരൻ കുളിമുറിയിൽ വീണ് കാലിന് മൾട്ടിപ്പിൾ ഫ്രാക്ചർ സംഭവിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, മുൻ മന്ത്രി തോമസ് ഐസക്ക്, എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ ജി. സുധാകരനെ സന്ദർശിച്ചിരുന്നു.
Kerala
കണ്ണൂർ: പാലത്തായി കേസിൽ വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ.
പാലത്തായി കേസിൽ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആൾ ഹിന്ദു ആയതുകൊണ്ടാണ്. ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി. ഹരീന്ദ്രൻ പറഞ്ഞു.
എത്ര ഉസ്താദുമാർ ഇങ്ങനെ കുട്ടികളെ ആൺ പെൺ വ്യത്യാസമില്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. ഇവിടെ പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടാണ് ഇവർ വിവാദമുണ്ടാക്കിയത്. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണെന്നും ഹരീന്ദ്രൻ പറഞ്ഞു.
Kerala
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
District News
കുടിയാന്മല: മലയോര മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് നേതൃത്വം നൽകിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവും കർഷകസംഘം സംസ്ഥാന മുൻ വൈസ് പ്രസിഡന്റും ദീർഘകാലം കർഷക സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന കൊന്നയ്ക്കൽ കെ.എം.ജോസഫ് (81) അന്തരിച്ചു.
സംസ്കാരം ഇന്ന് 12 ന് കുടിയാന്മലയിൽ. ഭാര്യ: തങ്കമ്മ കോട്ടയം തോട്ടക്കാട് ചക്കാലയിൽ കുടുംബാംഗം. മക്കൾ: സാജു ജോസഫ് (നടുവിൽ പഞ്ചായത്ത് മെംബർ), സാനി സാബു (ഇരിട്ടി സർവീസ് സഹകരണ ബാങ്ക്), സിനു ജോസഫ് (സ്റ്റേറ്റ് ഹെഡ്, ഇൻഡോസ്റ്റാർ കാപ്പിറ്റൽ, എറണാകുളം). മരുമക്കൾ: ലിനി തടത്തിൽപുത്തൻപുരയിൽ കൊട്ടിയൂർ (അഗ്രിക്കൾച്ചറൽ ബാങ്ക്, തളിപ്പറമ്പ്), അഡ്വ.സാബു വർഗീസ് വിത്തുപുരയിൽ (വള്ളിത്തോട്), ജെയ്സ്ന കുറ്റിക്കാട്ടുകുന്നേൽ (നെടുവോട്, അധ്യാപിക, സെന്റ് മേരീസ് കോൺവന്റ് സ്കൂൾ, എറണാകുളം). സഹോദരങ്ങൾ: കുട്ടിയമ്മ, അന്നമ്മ, ഏലമ്മ, ഇത്താമ്മ, കെ.എം.തോമസ്, വത്സ, ഫിലോമിന, പരേതരായ കെ.എം.മാത്യു, മേരി. 1970 കളുടെ ആരംഭത്തിൽ തന്നെ പാർട്ടിയിൽ സജീവമായ കെ.എം. ജോസഫ് അവിഭക്ത നടുവിൽ ലോക്കൽ സെക്രട്ടറി, തളിപ്പറമ്പ്-ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം, നടുവിൽ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കുടിയാന്മലയിൽ സഖാവ് സുകുമാരൻ രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ എന്നിവരോടൊപ്പം പോലീസ് മർദനത്തിന് വിധേയനായ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടു. മിസ തടവുകാരനായി ജയിൽ വാസവും അനുഷ്ഠിച്ചു. 2001 ൽ ആലക്കോട് ഏരിയാ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്കിയ കെ.എം. ജോസഫ് ജില്ലാ സെക്രട്ടറിയേറ്റംഗമെന്ന നിലയിൽ ആലക്കോട് ഏരിയയിലെ പാർട്ടിയെ നയിച്ചു.
അവിഭക്ത തളിപ്പറമ്പ് പ്രഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണസമിതി അംമെന്ന നിലയിലും സഹകരണ മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
Kerala
കണ്ണൂര്‍: കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കെ.പി. ജ്യോതി മാപ്പപേക്ഷ എഴുതി നൽകും. ജ്യോതിയോട് 1000 രൂപയും പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
അധികാരത്തിന്റെ ധാർഷ്ട്യം വേണ്ടെന്ന് പറഞ്ഞ കോടതി വൈകുന്നേരം അഞ്ച് വരെ കോടതിയിൽ നിൽക്കണമെന്നും ഉത്തരവിട്ടു. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം
പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കൂടിയായ ജ്യോതി ഈ സമയത്ത് പ്രതികളുടെ ഫോട്ടോ എടുക്കുകയായിരുന്നു. ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.
സംഭവത്തിൽ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് പറഞ്ഞിരുന്നു. സംഭവം ഗൗരവമായിട്ടാണ് പോലീസ് കാണുന്നത്. കോടതി മുറിക്കുള്ളിലെ പ്രതികളുടെ ദൃശ്യങ്ങള്‍ മറ്റുതരത്തിൽ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യമടക്കം ഉയരുന്നുണ്ട്.
2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള കേസിലെ സാക്ഷി വിസ്താരമടക്കമുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്.
Kerala
കണ്ണൂര്‍: കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം.
പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി. ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്.
Kerala
കാസർഗോഡ്: ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സിപിഎം നേതാവായ പിതാവും സഹോദരനും വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതായി പരാതി.
കാസർഗോഡ് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകൾ സംഗീതയാണ് രംഗത്ത് വന്നിരിക്കുന്നത്. പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത ശാരീരിക, മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവതി വെളിപ്പെടുത്തി. യുവതി സ്വയം ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റ് എല്ലാം നിർത്തിവച്ചിരിക്കുകയാണ്. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ല.
ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. "പോയി ചാകാൻ' പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത്. വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നിൽക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു.
ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു. ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് തന്റെ കൈയിൽ രഹസ്യമായി സൂക്ഷിച്ച ഫോണിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ച് സംഗീത പുറത്ത് വിടുന്നത്.
വിവാഹ മോചിതായായ സംഗീത ഒരു വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളരുകയും വീട്ടിൽ ഒതുങ്ങികൂടുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാർ.
അതിനായി എത്തിയ യുവാവുമായാണ് സംഗീത അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതും. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.
തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്പിക്കും കളക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യർഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.
നേരത്തെ, വീട്ടുതടങ്കലിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല.
താൻ തടങ്കലിലാണെന്ന വിവരം പോലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം. യുവതിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
NRI
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന അനുശോചന യോഗത്തിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി വി.പി.സുജിത്ത് അധ്യക്ഷത വഹിച്ചു. ജനഹൃദയങ്ങളിൽ ജീവിച്ച നൂറ്റാണ്ടിന്റെ സമര നായകനാണ് വി.എസ് എന്ന് അദ്ദേഹം പറഞ്ഞു.
ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കെ.പി. സുകുമാരൻ, എം.എം.എ. റഷീദ്, ബൈജു രാഘവൻ, സുധീർ തെക്കേക്കര, ഉമ്മർ ചോലയ്ക്കൽ, അബ്ദുള്ള, റാഷീദ് കല്ലുംപുറം, ജിജു എസക്ക്, പ്രിൻസ്, നമിത പ്രമോദ്, പ്രദീപ്, സുഭാഷ്, പ്രേംജിത്ത്, മുരളിധരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വിവിധ മേഖലകളിലുള്ള സാമൂഹ്യസാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.